ന്യൂയോർക്ക്: ഇസ്രയേലും ഇറാനുമായുള്ള യുദ്ധഭീതിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാന സന്ദേശം അയച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.
'സമാധാനത്തിനായി പ്രാർത്ഥിക്കുന്നു' എന്ന് എഴുതിയ ഒരു ജേഴ്‌സി പോർച്ചുഗീസ് ക്യാപ്റ്റൻ ട്രംപിന് സമ്മാനിച്ചു. ജി-7 ഉച്ചകോടിക്കായി കാനഡയിലെത്തിയപ്പോൾ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ട്രംപിന് ജേഴ്‌സി കൈമാറി.
'പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്, സമാധാനത്തിനായി പ്രാർത്ഥിക്കുന്നു' എന്ന് ജേഴ്‌സിയിൽ റൊണാൾഡോയുടെ കൈപ്പടയിലുള്ള സന്ദേശത്തിൽ എഴുതിയത്. ഇസ്രായേൽ-ഇറാൻ യുദ്ധത്തെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിലാണ് ഡൊണാൾഡ് ട്രംപ് ജി-7 ഉച്ചകോടിക്കായി കാനഡയിലെത്തിയത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.
അതേസമയം, ജി-7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് നേരത്തേ മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധാനാഴ്ച വാഷിങ്ടണില്‍ തിരിച്ചെത്തേണ്ടിയിരുന്ന ട്രംപ് തിങ്കളാഴ്ച തന്നെ മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉച്ചകോടിയില്‍ നിന്ന് ട്രംപിന്റെ നേരത്തേയുള്ള മടക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്