ബൈസന്റൈന്‍ കാലഘട്ടത്തിലെ ഒരു വാസസ്ഥലമായിരുന്നു തരൈസ്. നഷ്ടപ്പെട്ട നഗരമായ തരൈസിന്റെ കണ്ടെത്തല്‍ ഒരു ശ്രദ്ധേയമായ പുരാവസ്തു ഗവേഷണം ആണെന്ന് വ്യക്തമായിരിക്കുകയാണ്. 1,500 വര്‍ഷം പഴക്കമുള്ള മഡബ മൊസൈക് ഭൂപടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം, ജോര്‍ദാന്‍ ചാവുകടലിന്റെ തെക്കുകിഴക്കന്‍ അറ്റത്തുള്ള ഈ പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകരുടെ ഒരു സംഘം കണ്ടെത്തിയതായി പോപ്പുലര്‍ മെക്കാനിക്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജേണല്‍ ഗെഫിറയില്‍ വിശദമായി വിവരിച്ചിരിക്കുന്ന ഈ കണ്ടെത്തലില്‍, സ്വയംപര്യാപ്തമായ സമ്പദ്‌വ്യവസ്ഥയുള്ള ഊര്‍ജ്ജസ്വലമായ ഒരു ക്രിസ്ത്യന്‍ സമൂഹത്തെയാണ് വെളിപ്പെടുത്തുന്നത്. ഇത് പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ചിത്രീകരണത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
വിശുദ്ധ ഭൂമികളുടെ ഏറ്റവും പഴക്കം ചെന്ന കാര്‍ട്ടോഗ്രാഫിക് ചിത്രീകരണമായി അംഗീകരിക്കപ്പെട്ട മഡബ മൊസൈക് ഭൂപടം ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ (എ.ഡി. 527-565) ഭരണകാലത്താണ് നിര്‍മ്മിച്ചത്. ഈ ഭൂപടം 157 ബൈബിള്‍ കേന്ദ്രീകൃതമായ ചരിത്ര സ്ഥലങ്ങളെ ചിത്രീകരിക്കുന്നു. എന്നാല്‍ അവയില്‍ പലതും കണ്ടെത്താനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്