ബ്ലെസി-പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ 100 കോടി കളക്ഷനിലേക്ക് അടുക്കുകയാണ്. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലേക്ക് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് തമിഴ് നടൻ വിക്രമിനെയായിരുന്നെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കിയിരുന്നു.
വിക്രം സിനിമയിൽ നിന്ന് പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്ന പഴയ അഭിമുഖത്തിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിക്രം ചിത്രത്തെ കുറിച്ച് പറഞ്ഞത്. ബെന്യാമിൻ്റെ ആട് ജീവിതം തമിഴ് സിനിമയാക്കുന്നത് സംബന്ധിച്ച് ബ്ലെസി തന്നെ സമീപിച്ചിരുന്നുവെന്നും ചിത്രത്തിൻ്റെ കഥ കേരളവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ മലയാളത്തിൽ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയെന്നും വിക്രം പറഞ്ഞു.
തമിഴ്‌നാട്ടിൽ ഒരുപാട് പേർ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ തമിഴ്നാടിന് ഗൾഫുമായി അത്ര ബന്ധമില്ല. എന്നാൽ കേരളം-ഗൾഫ് എന്ന് പറഞ്ഞാൽ ഉടൻ തന്നെ ബന്ധപ്പെടുത്താം. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചു," വിക്രം പറഞ്ഞു.
ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ് ആടുജീവിതം. ഇന്ത്യൻ വിപണിയില്‍ 47 കോടിയും, ആഭ്യന്തരവിപണിയില്‍ 50 കോടിയും ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. രണ്ടാം വാരാന്ത്യത്തിന് ശേഷം ആടുജീവിതം 100 കോടി കടക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. 2008ല്‍ പുറത്തിറക്കിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് സംവിധായകൻ സിനിമയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്