തോക്ക് നിയമവും ട്രാന്‍സ്ജെന്‍ഡര്‍ വിലക്കും: അമേരിക്ക ഉറ്റുനോക്കുന്ന നിര്‍ണായക വിധിയിലേക്ക് സുപ്രീം കോടതി

JUNE 7, 2026, 12:03 PM

വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തീവ്രമായ സാംസ്‌കാരിക പോരാട്ടങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന ഏതാനും നിര്‍ണായക കേസുകളില്‍ യുഎസ് സുപ്രീം കോടതി ഈ മാസാവസാനത്തോടെ വിധി പ്രസ്താവിക്കും. തോക്ക് കൈവശം വെക്കാനുള്ള അവകാശം, ട്രാന്‍സ്ജെന്‍ഡര്‍ കായിക താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എന്നിവയാണ് കോടതിയുടെ പരിഗണനയിലുള്ള പ്രധാന വിഷയങ്ങള്‍.

ഒന്‍പത് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന കോടതി, ജൂണ്‍ അവസാനത്തോടെ ഈ കേസുകളില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 6-3 എന്ന അനുപാതത്തില്‍ കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷമുള്ള സുപ്രീം കോടതി, സമീപകാലത്തായി അമേരിക്കന്‍ നിയമവ്യവസ്ഥയെ വലതുപക്ഷ ആഭിമുഖ്യത്തിലേക്ക് നയിക്കുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പ്രധാന തര്‍ക്ക വിഷയങ്ങള്‍

സ്വകാര്യ സ്വത്തിലെ തോക്ക് നിയന്ത്രണം (ഹവായി കേസ്): പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലോ സ്ഥലങ്ങളിലോ ഉടമസ്ഥന്റെ പ്രത്യേക അനുമതിയില്ലാതെ കൈത്തോക്കുകള്‍ കൊണ്ടുനടക്കുന്നത് തടയുന്ന ഹവായി സംസ്ഥാനത്തിന്റെ നിയമത്തെ ചോദ്യം ചെയ്തുള്ള കേസാണിത്. ഭരണഘടനയുടെ രണ്ടാം ഭേദഗതി ഉറപ്പുനല്‍കുന്ന ആയുധം കൈവശം വെക്കാനുള്ള അവകാശത്തെ മുന്‍നിര്‍ത്തി, കോടതി ഹവായിയുടെ നിയമം റദ്ദാക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ലഹരി മരുന്ന് ഉപയോക്താക്കളുടെ ആയുധാവകാശം: നിയമവിരുദ്ധമായി ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ തോക്കുകളോ വെടിയുണ്ടകളോ കൈവശം വെക്കുന്നത് വിലക്കുന്ന 1968-ലെ ഫെഡറല്‍ ക്രിമിനല്‍ നിയമത്തിനെതിരെയുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ടെക്‌സ സ്വദേശിയായ ഒരു മരിജുവാന ഉപയോക്താവ് നല്‍കിയ കേസിലാണ് കോടതി വാദം കേട്ടത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെയും ഇതേ നിയമപ്രകാരമാണ് മുമ്പ് കേസെടുത്തിരുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ കായിക താരങ്ങളുടെ വിലക്ക്:

പബ്ലിക് സ്‌കൂളുകളിലും സര്‍വകലാശാലകളിലും ട്രാന്‍സ്ജെന്‍ഡര്‍ വനിതാ താരങ്ങളെ സ്ത്രീകളുടെ കായിക ടീമുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഐഡഹോ, വെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളുടെ നിയമസാധുതയാണ് കോടതി പരിശോധിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്ക് അനുകൂലമായി കോടതി ഈ വിലക്കുകള്‍ നിലനിര്‍ത്തിയേക്കുമെന്നാണ് ജനുവരിയില്‍ നടന്ന വാദമുഖങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇവ കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍, പൗരത്വ നിയമങ്ങള്‍, വിദേശ ഉല്‍പ്പന്നങ്ങളുടെ മേലുള്ള താരിഫ് നിയന്ത്രണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും വരും ആഴ്ചകളില്‍ വിധി പറയും. അമരിക്കന്‍ സമൂഹത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറക്കുന്നതായിരിക്കും സുപ്രീം കോടതിയുടെ വരാനിരിക്കുന്ന ഈ വിധികളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam