പ്രതിരോധത്തിനും വോട്ടർ ഐഡി പദ്ധതിക്കും 95 ബില്യൺ ഡോളർ ബജറ്റ്

JULY 15, 2026, 9:20 PM

വാഷിങ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള അമേരിക്കൻ പ്രതിനിധി സഭ (House of Representatives) ബജറ്റ് കമ്മിറ്റി 95 ബില്യൺ ഡോളറിന്റെ പുതിയ ചെലവുപദ്ധതിയുടെ രൂപരേഖ ബുധനാഴ്ച അവതരിപ്പിച്ചു. അടുത്ത പത്ത് വർഷത്തേക്കുള്ള പ്രതിരോധ-രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വോട്ടർ തിരിച്ചറിയൽ നിയമത്തിന്റെ ഭാഗങ്ങൾ നടപ്പാക്കുന്നതിനുമാണ് പദ്ധതിയിൽ പ്രധാനമായും ഫണ്ട് നീക്കിവെച്ചിരിക്കുന്നത്.

47 പേജുകളുള്ള ബജറ്റ് പ്രമേയം വ്യാഴാഴ്ച ഹൗസ് ബജറ്റ് കമ്മിറ്റി പരിഗണിക്കും.

പദ്ധതി പ്രകാരം അടുത്ത പത്ത് വർഷത്തിനുള്ളിൽ:

vachakam
vachakam
vachakam

73 ബില്യൺ ഡോളർ പ്രതിരോധ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി

10 ബില്യൺ ഡോളർ ട്രംപിന്റെ സേവ് അമേരിക്ക ആക്ട് (SAVE America Act)-ലെ വ്യവസ്ഥകൾ നടപ്പാക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി

12 ബില്യൺ ഡോളർ കാർഷിക മേഖലയ്ക്കായി നീക്കിവെക്കാനാണ് നിർദേശം.

vachakam
vachakam
vachakam

ഡെമോക്രാറ്റുകളെ മറികടക്കാൻ റിപ്പബ്ലിക്കൻ നീക്കം

അടുത്ത ആഴ്ച തന്നെ ബജറ്റ് പ്രമേയം പാസാക്കി ബജറ്റ് റീക്കൺസിലിയേഷൻ (Budget Reconciliation) നടപടിക്രമത്തിലൂടെ സെനറ്റിലെ ഡെമോക്രാറ്റുകളുടെ എതിർപ്പ് മറികടന്ന് നിയമമാക്കാനാണ് റിപ്പബ്ലിക്കൻ നേതൃത്വത്തിന്റെ ശ്രമം.

എന്നാൽ പ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിലും ഈ പദ്ധതി എളുപ്പത്തിൽ പാസാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുമ്പ് റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാൽ രാഷ്ട്രീയ വെല്ലുവിളികളും നിലനിൽക്കുന്നു.

vachakam
vachakam
vachakam

പ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ അംഗങ്ങളുമായി ചർച്ചകൾ തുടരുകയാണെന്നും സമവായത്തിലെത്താൻ ശ്രമിക്കുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ ത്യൂൺ കൂടുതൽ സൂക്ഷ്മ നിലപാടാണ് സ്വീകരിച്ചത്. "പ്രതിനിധി സഭയിൽ ഇത് പാസാകുമോ എന്ന് കാത്തിരുന്ന് കാണാം. ഇത് ഒരു മാർഗമാണ്, പക്ഷേ ഏക മാർഗമല്ല," എന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം മുമ്പ് ഡെമോക്രാറ്റുകൾ 1.15 ട്രില്യൺ ഡോളറിന്റെ വാർഷിക പ്രതിരോധ നയ ബിൽ തടഞ്ഞതിന് പിന്നാലെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ ട്രംപ് ആവശ്യപ്പെട്ട 350 ബില്യൺ ഡോളറിന്റെ അധിക പ്രതിരോധ ചെലവിനേക്കാൾ ഈ പദ്ധതി വളരെ കുറവാണ്.

60 ബില്യൺ ഡോളർ പ്രതിരോധത്തിനും 13 ബില്യൺ ഡോളർ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക എങ്ങനെ വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകൾ, മധ്യപൂർവ സംഘർഷത്തെ തുടർന്ന് കുറഞ്ഞ അമേരിക്കൻ ആയുധശേഖരം പുനഃസ്ഥാപിക്കൽ, സൈനിക സജ്ജത വർധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും ഈ ഫണ്ട് ഉപയോഗിക്കുകയെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്.

യുദ്ധത്തെ തുടർന്ന് ഇന്ധനത്തിന്റെയും വളത്തിന്റെയും വില വർധിച്ചതിനാൽ പ്രതിസന്ധിയിലായ അമേരിക്കൻ കർഷകരെ സഹായിക്കാൻ കോടിക്കണക്കിന് ഡോളർ അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിന്റെ ഭാഗമായാണ് കാർഷിക മേഖലയ്ക്ക് 12 ബില്യൺ ഡോളർ വകയിരുത്തിയിരിക്കുന്നത്.

ഡെമോക്രാറ്റുകൾ ശക്തമായി എതിർക്കുന്ന സേവ് അമേരിക്ക ആക്ടിന്റെ ചില വ്യവസ്ഥകൾ ബജറ്റ് റീക്കൺസിലിയേഷൻ വഴി പാസാക്കാനാണ് റിപ്പബ്ലിക്കൻ നേതാക്കളുടെ നീക്കം.

ഈ നിയമം നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് ഗ്രാന്റ് നൽകിയാണ് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആണ് പദ്ധതി.

എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ ഈ നീക്കത്തിനെതിരെ എതിർപ്പ് ഉയർന്നിട്ടുണ്ട്.

നോർത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ് വോട്ടർ തിരിച്ചറിയൽ വ്യവസ്ഥകൾ ബജറ്റ് ബില്ലിൽ ഉൾപ്പെടുത്തിയാൽ അത് പാസാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

"'സേവ് ആക്ട്' ഉൾപ്പെടുത്തിയ റീക്കൺസിലിയേഷൻ ബില്ലിനെക്കുറിച്ച് എന്നോട് സംസാരിക്കേണ്ട. അത് സമയനഷ്ടമാണ്," എന്നും ടില്ലിസ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam