'ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ഹമാസ് നേതാക്കളേ, ഗാസ നിവാസികളേ, നിങ്ങളെ കാത്തിരിക്കുന്നത് മരണം'; മുന്നറിയിപ്പുമായി ട്രംപ് 

MARCH 5, 2025, 7:20 PM

ന്യൂയോര്‍ക്ക്: ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ഹമാസ് നേതാക്കളെയും ഗാസയിലെ പാലസ്തീനികളെയും കാത്തിരിക്കുന്നത് മരണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

''ശാലോം ഹമാസ്' എന്നാല്‍ ഹലോ ആന്‍ഡ് ഗുഡ്ബൈ എന്നാണ് അര്‍ത്ഥമാക്കുന്നത് - അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോള്‍ വിട്ടയക്കുക, പിന്നീട് അല്ല, നിങ്ങള്‍ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക, അല്ലെങ്കില്‍ നിങ്ങള്‍ തീര്‍ന്നു' ബുധനാഴ്ച ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി. 'നിങ്ങളുടെ മുന്‍ ബന്ദികളെ ഞാന്‍ ഇപ്പോള്‍ കണ്ടുമുട്ടി. ഇത് നിങ്ങളുടെ അവസാന മുന്നറിയിപ്പാണ്. നേതൃത്വത്തിന്, ഇപ്പോള്‍ ഗാസ വിടാനുള്ള സമയമാണ്, നിങ്ങള്‍ക്ക് ഇപ്പോഴും ഒരു അവസരം ഉള്ളപ്പോള്‍ അത് പ്രയോജനപ്പെടുത്തുക.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ഗാസയിലെ ജനങ്ങള്‍ക്ക് മനോഹരമായ ഒരു ഭാവി കാത്തിരിക്കുന്നു. പക്ഷേ നിങ്ങള്‍ ബന്ദികളെ പിടിച്ചുവച്ചാല്‍ അങ്ങനെയല്ല. നിങ്ങള്‍ മരിച്ചു! ബുദ്ധിപൂര്‍വ്വമായ തീരുമാനം എടുക്കുക. ഇപ്പോള്‍ തന്നെ ബന്ദികളെ വിടുക, അല്ലെങ്കില്‍ പിന്നീട് നരകം പുല്‍കേണ്ടിവരും. ട്രംപ് വ്യക്തമാക്കി.

അതേസമയം ഗാസയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട എട്ട് ബന്ദികളുമായി ട്രംപ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇയര്‍ ഹോണ്‍, ഒമര്‍ ഷെം ടോവ്, എലി ഷറാബി, കീത്ത് സീഗല്‍, അവീവ സീഗല്‍, നാമ ലെവി, ഡോറോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍, നോവ അര്‍ഗമാനി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam