ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുകെയിലെ ലേബര്‍ പാര്‍ട്ടി ഇടപെടുന്നുവെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിനുവേണ്ടി ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ അമേരിക്കയില്‍ പ്രചാരണം നടത്തുന്നുവെന്നാണ് ട്രംപിന്റെ അസാധാരണ പരാതിയില്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ട്രംപിന്റെ പ്രചാരണ സംഘം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന നിര്‍ണായക സംസ്ഥാനങ്ങളില്‍ കമലാ ഹാരിസിനുവേണ്ടി അംഗങ്ങളെ യുകെ ലേബര്‍ പാര്‍ട്ടി റിക്രൂട്ട് ചെയ്യുന്നുവെന്നാണ് ട്രംപിന്റെ പരാതി.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്താനുള്ള ലേബര്‍ പാര്‍ട്ടിയുടെ നീക്കമായാണ് ഇതിനെ ട്രംപ് കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്