പോരാട്ടം മുറുകുന്നു: ബൈഡന്‍-ട്രംപ് നേര്‍ക്കുനേര്‍

MARCH 28, 2024, 7:30 AM

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍ പോരാട്ടം ശക്തമെന്നാണ് പുറത്തു വരുന്ന വിവരം. പുതിയ ദേശീയ വോട്ടെടുപ്പില്‍ പ്രസിഡന്റ് ബൈഡന്‍ മുന്‍ പ്രസിഡന്റ് ട്രംപിനേക്കാള്‍ വളരെ മുന്നിലെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലം കാണിക്കുന്നത്. എന്നാല്‍ സ്വതന്ത്ര, മൂന്നാം കക്ഷി സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയതില്‍ നിന്ന് ട്രംപിന് നേട്ടമുണ്ടാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ബുധനാഴ്ച പുറത്തിറക്കിയ ക്വിന്നിപിയാക് യൂണിവേഴ്സിറ്റി വോട്ടെടുപ്പില്‍ ബൈഡന് 48 ശതമാനവും ട്രംപിന് 45 ശതമാനവും പിന്തുണയാണ് ലഭിച്ചത്. ഇതോടെ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍.

ഈ കണക്കുകള്‍ ഫെബ്രുവരിയേക്കാള്‍ നേരിയ മാറ്റത്തെ സൂചിപ്പിക്കുന്നു. അതേ വോട്ടെടുപ്പ് ട്രംപിനേക്കാള്‍ 49-45 ശതമാനം മുന്നിലായിരുന്നു. എന്നാല്‍ മൂന്നാം കക്ഷി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ബൈഡനുള്ള ഭീഷണിയും വോട്ടെടുപ്പ് അടിവരയിടുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍, മൂന്നാം കക്ഷി സ്ഥാനാര്‍ത്ഥികളായ ജില്‍ സ്റ്റെയ്ന്‍, കോര്‍ണല്‍ വെസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തി ചോദ്യം വിപുലീകരിക്കുമ്പോള്‍, ട്രംപ് 39-38 എന്ന നിലയില്‍ ബൈഡനെക്കാള്‍ കഷ്ടിച്ച് മുന്നേറുന്നുവെന്നാണ് വ്യക്തമാകുന്നത്. കെന്നഡി ജൂനിയര്‍ വോട്ടെടുപ്പില്‍ 13 ശതമാനം പിന്തുണയും, സ്റ്റെയ്ന്‍ 4 ശതമാനവും വെസ്റ്റും 3 ശതമാനവും, എന്നാണ് സര്‍വേ പ്രകാരം വ്യക്തമാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam