തൃശ്ശൂര്‍: പത്മജ വേണുഗോപാലിനെ രാജ്മോഹന്‍ ഉണ്ണിത്താന്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു.
ഇതിന് മറുപടിയായാണ് പത്മജ രംഗത്തെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്തുള്ള വ്യക്തിയാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
എന്തുകൊണ്ട് തനിക്കെതിരെ സംസാരിച്ചുവെന്നറിയില്ല. ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ് താന്‍.
ഉണ്ണിത്താന്റെ ആരോപണത്തില്‍ മറുപടി പറയാന്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ പ്രതികരണം കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും പത്മജ പറഞ്ഞു.
1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറഞ്ഞാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും എന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നുമായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.
തനിക്കു പിന്നാലെ ഉണ്ണിത്താനടക്കം കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു വരുമെന്ന പത്മജയുടെ പരാമർശത്തെ തുടർന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്