മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഷാഹിദ് അഫ്രീദി പലതവണ മതം മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ.
2000 മുതൽ 2010 വരെ പാകിസ്ഥാനു വേണ്ടി 61 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ ബഹുമാനം ലഭിക്കാത്തതിനെ തുടർന്നാണ് താൻ അമേരിക്കയിലേക്ക് പോയതെന്ന് ലെഗ് സ്പിന്നർ പറഞ്ഞു.
44കാരൻ വിശദീകരിച്ചത് ഇങ്ങനെ.. ''ഞാൻ ധാരാളം വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്. എന്റെ കരിയർ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാനിൽ എനിക്ക് അർഹമായ ബഹുമാനവും തുല്യ മൂല്യവും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാൻ ഇന്ന് യുഎസിലാണ്. അവബോധം വളർത്തുന്നതിനും നടപടിയെടുക്കാൻ കഴിയുന്ന തരത്തിൽ ഞങ്ങൾ സംസാരിച്ചു. എന്നാൽ കാര്യമുണ്ടായില്ല.'' കനേരിയ പറഞ്ഞു.
അദ്ദേഹം തുടർന്നു... ''എന്റെ കരിയറിൽ ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇൻസമാം ഉൾ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്ടനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. എന്നാൽ ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാൻ കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. എനിക്കൊപ്പം ഭക്ഷണം കഴിച്ചില്ല. മതം മാറാൻ എന്നോട് പറഞ്ഞ പ്രധാന വ്യക്തി ഷാഹിദ് അഫ്രീദിയായിരുന്നു. അദ്ദേഹം പലപ്പോഴും അങ്ങനെ ചെയ്തിരുന്നു. ഇൻസമാം ഉൾ ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല.' കനേരിയ പറഞ്ഞു.
2012ൽ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സ്‌പോട്ട് ഫിക്‌സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റുകളിൽ 3.07 എന്ന എക്കണോമി റേറ്റിൽ 261 വിക്കറ്റുകൾ വീഴ്ത്തി കനേരിയ, 15 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്