'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചതിൽ നടൻ മനോജ് മഞ്ചുവിന് പങ്കുണ്ടെന്ന് തെലുങ്ക് നടൻ വിഷ്ണു മഞ്ചു ആരോപിച്ചു.
നാല് ആഴ്ച മുമ്പാണ് സംഭവം നടന്നതെന്നും, എന്നാൽ മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും അത് നടക്കില്ലെന്ന് മനസിലാക്കിയതോടെയാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും കണ്ണപ്പ ചിത്രത്തിൻറെ നിർമ്മാതാവും പ്രധാന നടനും രചിതാവുമായ വിഷ്ണു മഞ്ചു പറഞ്ഞു. വിഷ്ണു മഞ്ചുവിൻറെ സഹോദരനാണ് മനോജ് മഞ്ചു.
വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന ഒരു വാർത്ത സമ്മേളനത്തിൽ ഹാർഡ് ഡിസ്ക് മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന രഘുവും ചരിതയും മനോജിനുവേണ്ടി ജോലി ചെയ്യുന്നവരാണെന്ന് വിഷ്ണു ആരോപിച്ചു.
വെള്ളിയാഴ്ച ചെന്നൈയിൽ ചിത്രത്തിന്റെ പ്രൊമോഷനായി വിഷ്ണു മഞ്ചുവും 'കണ്ണപ്പ'യിലെ അഭിനേതാക്കളും എത്തിയിരുന്നു. മാധ്യമങ്ങളുമായുള്ള ഒരു സംവാദത്തിനിടെ, 'കണ്ണപ്പ' ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവത്തെക്കുറിച്ചും അടുത്തകാലത്തായി അദ്ദേഹത്തിൻറെ കുടുംബത്തിലെ പ്രശ്നം സംബന്ധിച്ചും അദ്ദേഹം ചോദിച്ചു.
ചോദ്യത്തിന് ഉത്തരം നൽകാൻ സമ്മതിച്ച വിഷ്ണു, തന്റെ കുടുംബ പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഒരു പ്രമോഷണൽ പരിപാടിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്