പാളയം: തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയ്ക്കെതിരെ 26 കാരിയെ ഇറക്കി എല്‍.ഡി.എഫ്. വീട്ടമ്മയെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസിന്‍റെ മറുപടി.
തിരുവനന്തപുരം വിമന്‍സ് കോളജിലെ പഴയ എസ്.എഫ്.ഐക്കാരി ആര്‍.അമൃതയാണ് എൽഡിഎഫിന്റെതുറുപ്പ് ചീട്ട്. ടെക്നോപാര്‍ക്കിലെ ഐ.ടി ഉദ്യോഗസ്ഥയാണ് .
കേൺഗ്രസാവട്ടെ സരളാ റാണിയെന്ന വീട്ടമ്മയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നിലവില്‍ ബി.ജെ.പിയുടെ വാര്‍ഡാണ് ശാസ്തമംഗലം.
ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് മുന്‍ ഡി.ജി.പിക്കെങ്കില്‍ മൂന്നാം സ്ഥാനത്ത് ഒന്നാമതെത്താന്‍ അമൃതയും രണ്ടില്‍ നിന്ന് ഒന്നിലെത്താനാണ് സരളയുടെയും പോരാട്ടം. ശ്രീലേഖ ആ വാര്‍ഡുകാരിയല്ലെന്നതാണ് ഇരുമുന്നണികളും ഉയര്‍ത്തുന്ന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
