കൊല്‍ക്കത്ത: പാര്‍ട്ടി മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി തള്ളി. തന്റെ നേതാവ് മമത ബാനര്‍ജിയാണെന്ന് അഭിഷേക് പറഞ്ഞു. മമതയും അഭിഷേകും ഇടഞ്ഞെന്നും അഭിഷേക് ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
'ഞാന്‍ ടിഎംസിയുടെ വിശ്വസ്ത സൈനികനാണ്, എന്റെ നേതാവ് മമത ബാനര്‍ജിയാണ്,' കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ അഭിഷേക് ബാനര്‍ജി പറഞ്ഞു.
താന്‍ ബിജെപിയിലേക്ക് കടന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ അഭിഷേക് ബാനര്‍ജി തള്ളി.
'ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ എനിക്കറിയാം. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതുപോലെ പാര്‍ട്ടിക്കുള്ളിലെ രാജ്യദ്രോഹികളെ തുറന്നുകാട്ടുന്നത് തുടരുമെന്നും ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എംപിയായ അഭിഷേക് പറഞ്ഞു.
''പാര്‍ട്ടിയെ കുറിച്ച് മോശമായി സംസാരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുകുള്‍ റോയിയെയും സുവേന്ദു അധികാരിയെയും പോലെ പാര്‍ട്ടിക്കെതിരെ പോയവരെ തിരിച്ചറിഞ്ഞത് ഞാനാണ്,'' അഭിഷേക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും