നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75,000 വോട്ട് വാങ്ങി താൻ ജയിക്കും എന്നുതന്നെയാണ് മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അൻവറിന്റെ ആത്മവിശ്വാസം.
വന്യമൃഗ ശല്യത്തിൽ വലയുന്ന 50 ശതമാനത്തിൽ അധികം നിഷ്പക്ഷ വോട്ടർമാരുണ്ട്. അവരിലാണ് തന്റെ പ്രതീക്ഷ. ഇത്രയൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടും അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടായാൽ താൻ നിസഹായനാണ് എന്നും അൻവർ പറഞ്ഞു. താൻ ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ്.
എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും വോട്ടുകൾ പിടിക്കുമെന്നും അതിൽത്തന്നെ എൽഡിഎഫിൽ നിന്നാകും കൂടുതൽ വോട്ട് പിടിക്കുക എന്നും അൻവർ പറഞ്ഞു.
തനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സ്ത്രീ വോട്ടർമാരിൽ നിന്നാണ്. പുരുഷന്മാരെക്കാൾ 12,651 സ്ത്രീകൾ ഇത്തവണ വോട്ട് ചെയ്തു. 2021 നേക്കാൾ 1,224 വോട്ട് അധികം ഉണ്ടായിയെന്നും പോസ്റ്റൽ വോട്ടുകൾ കൂടി വന്നാൽ ഇനിയും എണ്ണം കൂടുമെന്നും അൻവർ അവകാശപ്പെട്ടു.
നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും 'അൻവർ ഇഫക്റ്റ്' എന്ന് പറഞ്ഞുഫലിപ്പിച്ച തിരഞ്ഞെടുപ്പിൽ പക്ഷെ ആവേശപൂർവം ജനങ്ങൾ വോട്ട് ചെയ്‌തെന്നും അൻവർ പറഞ്ഞു. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞവർ ആണ് ഈ കണക്കുകൾക്ക് മറുപടി പറയേണ്ടത് എന്നും പ്രതികൂല കാലാവസ്ഥയിലും പോളിംഗ് ഉയർന്നു എന്നും അൻവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്