സൈന്യവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിക്ക് ജാമ്യം നല്‍കി ലഖ്‌നൗ കോടതി

JULY 15, 2025, 10:54 AM

ലഖ്‌നൗ: 2022 ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ലോക്‌സഭാ  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗവിലെ എംപി-എംഎല്‍എ കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാവുകയും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. 20,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യം നല്‍കണമെന്ന വ്യവസ്ഥയില്‍ കോടതി ജാമ്യം അംഗീകരിച്ചെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മുഹമ്മദ് യാസിര്‍ അബ്ബാസി പറഞ്ഞു.

മുന്‍ ഹിയറിംഗുകളില്‍ രാഹുല്‍ ഗാന്ധി ഹാജരാകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി ഉചിതമായ ന്യായീകരണം കോടതിയില്‍ സമര്‍പ്പിച്ചതായി അഭിഭാഷകന്‍ പറഞ്ഞു. 

2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മാനനഷ്ടക്കേസ്. പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. പരാമര്‍ശം അപകീര്‍ത്തികരമാണെന്നും സായുധ സേനാംഗങ്ങളുടെ മനോവീര്യം കുറയ്ക്കാന്‍ ഇതിന് സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. 

vachakam
vachakam
vachakam

കേസിലെ അടുത്ത വാദം കേള്‍ക്കല്‍ 2025 ഓഗസ്റ്റ് 13 ന് നടക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam