പശ്ചിമ ബംഗാളില്‍ വഖഫ് അക്രമത്തെ തുടര്‍ന്ന് 400 ലേറെ ഹിന്ദുക്കള്‍ പലായനം ചെയ്‌തെന്ന് ബിജെപി

APRIL 13, 2025, 5:03 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ധുലിയാനില്‍ വഖഫ് നിയമത്തെച്ചൊല്ലിയുണ്ടായ അക്രമത്തെ തുടര്‍ന്ന് 400-ലധികം ഹിന്ദുക്കള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതായെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. അക്രമങ്ങളില്‍ 3 പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം ഭീകരവാദ ശക്തികളെ കരുത്തരാക്കിയെന്ന് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

'മതഭ്രാന്തന്മാരെ ഭയന്ന് മുര്‍ഷിദാബാദിലെ ധുലിയാനില്‍ നിന്നുള്ള 400-ലധികം ഹിന്ദുക്കള്‍ക്ക് നദി കടന്ന് പലായനം ചെയ്ത് പാര്‍ ലാല്‍പൂര്‍ ഹൈസ്‌കൂളില്‍, ദിയോനാപൂര്‍-സോവാപൂര്‍ ജിപിയില്‍, ബൈസ്നബ്നഗറില്‍, മാള്‍ഡയില്‍ അഭയം തേടേണ്ടിവന്നു,' അധികാരി എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.

ആളുകളുടെ ചിത്രങ്ങളും വീഡിയോകളും അധികാരി പങ്കിട്ടു. വീഡിയോയില്‍ ഒരാള്‍ തന്റെ വീട് അക്രമികള്‍ കത്തിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായിരുന്നെന്നും പറഞ്ഞു. 

vachakam
vachakam
vachakam

മുര്‍ഷിദാബാദില്‍ വഖഫ് നിയമത്തിനെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ പോലീസ് പറഞ്ഞു. നിരവധി വാഹനങ്ങള്‍ കത്തിച്ചു, പോലീസ് പറയുന്നതനുസരിച്ച് സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണ്. 150 ല്‍ ഏറെ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ബംഗാളില്‍ വഖഫ് പ്രതിഷേധങ്ങള്‍ക്കിടെ പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടര്‍ന്ന് സംസ്ഥാന പോലീസ് പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ബിഎസ്എഫ് അഞ്ച് കമ്പനികളെ വിന്യസിച്ചിരുന്നു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam