ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി 

SEPTEMBER 18, 2026, 2:30 AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കൈയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് മന്ത്രി കെ. മുരളീധരൻയ. 

സെപ്റ്റംബർ 22ന് കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം. കുറ്റപത്രം സമർപ്പിക്കാനുള്ള പ്രോസിക്യൂഷൻ അനുമതി എസ്ഐടി ഇതുവരെ തേടിയിട്ടില്ല. വിഷയത്തിൽ മന്ത്രി എജിയോട് നിയമോപദേശം തേടിയിട്ടുണ്ട്. 

 നിര്‍ദേശിച്ച സമയത്ത് എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, കേസിൽ പ്രതികളായ 15 പേരിൽ 13 പേർക്കെതിരെയും കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണസംഘം ഇതുവരെ അപേക്ഷ പോലും നൽകിയിട്ടില്ല.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ കമ്മീഷണർ എൻ. വാസു തുടങ്ങിയവർ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായതായി എസ്ഐടി മുൻപ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളും മുൻ സർക്കാർ ഉദ്യോഗസ്ഥരും കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി നിർബന്ധമാണ്. ആഭ്യന്തര, ദേവസ്വം, നിയമ വകുപ്പുകൾ പരിശോധിച്ച ശേഷം മാത്രം നൽകേണ്ട ഈ അനുമതിക്കായി ഈ മാസം അവസാനത്തോടെ മാത്രം അപേക്ഷിക്കാനാണ് എസ്ഐടിയുടെ നീക്കം.

നേരത്തെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയായ ദ്വാരപാലക കേസിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. അതേസമയം, സെപ്റ്റംബർ 22-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചയ്ക്ക് അന്വേഷണസംഘം ഹൈക്കോടതിയിൽ എന്ത് വിശദീകരണം നൽകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam