കാസര്‍കോട്: 4.76 കോടി രൂപയുടെ തട്ടിപ്പാണ് കാറഡുക്ക സൊസൈറ്റിയിൽ നടന്നത്. തട്ടിപ്പിന് ഇരയായവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയുമുണ്ട്.
ദുരിതാശ്വാസ തുക നിക്ഷേപത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സഹോദരിയുടെ ചികിത്സാ ആവശ്യത്തിനായി പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ അയ്യായിരം രൂപ മാത്രം നല്‍കിയെന്നാണ് മുണ്ടോള്‍ സ്വദേശി ലക്ഷ്മിയുടെ പരാതി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 58കാരി ലക്ഷ്മി, സുപ്രീംകോടതി വിധി പ്രകാരം ആശ്വാസ ധനമായി കിട്ടിയ അഞ്ച് ലക്ഷം രൂപ കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിച്ചത്.
ചികിത്സയ്ക്കും മറ്റുമായി പിന്‍വലിച്ചതിന്‍റെ ബാക്കി രണ്ടര ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. അര്‍ബുദ ബാധിതയായ സഹോദരി നാരായണിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് ലക്ഷ്മി പറയുന്നു,
കാറഡുക്ക സൊസൈറ്റിയില്‍ ഇട്ട തുക ഒരിക്കലും നഷ്ടപ്പെടില്ലെന്നും തിരിച്ച് നല്‍കുമെന്നുമാണ് ഭരണ സമിതി പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്