'സുരേഷ് ഗോപിക്ക് എൻഎസ്എസിനെ ഒന്നും ചെയ്യാനാകില്ല'; രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

JULY 15, 2026, 7:03 AM

 കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന്റെ ബജറ്റ് ദിനത്തിൽ സംഘടനയുടെ ആസ്ഥാനത്ത് സുരേഷ് ഗോപി എത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ബിജെപിയുമായി എൻഎസ്എസിന് അടുത്ത ബന്ധമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ശ്രമമെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന്റെ യോഗം പാർലമെന്റിനോട് തുല്യമായ പ്രാധാന്യമുള്ളതാണെന്നും, അതിന്റെ ഗൗരവം അറിയാതെ പ്രവർത്തിക്കേണ്ട ആളല്ല സുരേഷ് ഗോപിയെന്നും അദ്ദേഹം വിമർശിച്ചു.

സംഭവത്തിന് പിന്നാലെ സുരേഷ് ഗോപി തെറ്റ് സമ്മതിച്ചിരുന്നുവെന്നും, പിന്നീട് അതിൽ നിന്ന് പിന്മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഎസ്എസിനെ ദുർബലപ്പെടുത്തുമെന്ന് പറഞ്ഞവർ തന്നെയാണ് ഇതുവരെ തകർന്നതെന്നും, സംഘടനയ്ക്ക് അതിൽ ആശങ്കയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

vachakam
vachakam
vachakam

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കട്ടെയെന്നാണ് സുരേഷ് ഗോപിക്കുള്ള തന്റെ ഉപദേശമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിനെതിരെ ഭീഷണി മുഴക്കുന്നതിലൂടെ ഒന്നും നേടാനാകില്ലെന്നും, സംഘടനയെ ബാധിക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ ശ്രമിച്ചെങ്കിലും സമയം ലഭിച്ചില്ലെന്ന ആരോപണവും സുകുമാരൻ നായർ ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ രണ്ട് തവണ ബന്ധപ്പെട്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് മറുപടി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് മറ്റൊരു ദിവസത്തേക്ക് സമയം നിർദേശിച്ചെങ്കിലും, എറണാകുളത്ത് കൂടിക്കാഴ്ച നടത്താൻ താൽപര്യമില്ലെന്ന് അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലും, ഇനി മുഖ്യമന്ത്രിയെ കാണാൻ താൽപര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

vachakam
vachakam
vachakam

താൻ ഒരു സാധാരണ വോട്ടറെന്ന നിലയിലും, ഒരു പ്രമുഖ സാമൂഹിക സംഘടനയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിലും അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും, മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പാലിക്കേണ്ട മര്യാദകൾ ഉണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു. ആരുടേയും മുന്നിൽ അപേക്ഷയുമായി പോയിട്ടില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam