തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ മാസപ്പടിയേക്കാള്‍ വലിയ അഴിമതിയെന്ന് സ്വപ്ന സുരേഷ്. സ്പ്രിന്‍ക്ലര്‍ കേസ് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ സമീപിച്ച് ആവശ്യമായ രേഖകള്‍ കൈമാറും. കേസുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ല കോടതിക്ക് മുന്നില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മനുഷ്യരെക്കുറിച്ച വിവരങ്ങള്‍ ഇന്റര്‍നാഷനല്‍ കമ്പനികള്‍ക്ക് നല്‍കുകയെന്നത് രാജ്യത്തിന് തന്നെ ഭീഷണിയായ വിഷയമാണ്. വീണയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് തന്നെ ദുരുപയോഗം ചെയ്തതായി ശിവശങ്കര്‍ തന്നോട് പറഞ്ഞിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയെന്ന കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു സ്വപ്ന. കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്