ബംഗളുരു :കർണാടക ബലാത്സംഗക്കേസിലെ മുഖ്യപ്രതി ഹസൻ എംപി പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. പ്രജ്വൽ രേവണ്ണയെ തട്ടിക്കൊണ്ടു പോയ കേസിൽ ജെഡിഎസ് എംഎൽഎയും പ്രജ്വലിൻ്റെ പിതാവുമായ എച്ച് ഡി രേവണ്ണ അറസ്റ്റിലായതിന് പിന്നാലെയാണ്പ്രജ്വൽ രേവണ്ണയുടെ തിരിച്ചുവരവ്.
ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് ജർമ്മനിയിലേക്ക് കടന്ന പ്രജ്വൽ ഞായറാഴ്ച തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രജ്വലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ ഇന്ത്യയിലെത്തിയാലുടൻ അറസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം പ്രജ്വലിനായി എസ്എടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രജ്വല്‍ കീഴടങ്ങി നിയമ നടപടിക്ക് വിധേയനാകണം എന്ന് കഴിഞ്ഞ ദിവസം ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രജ്വലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹാസന്‍ എംപിയുടെ മടക്കം എന്നാണ് റിപ്പോര്‍ട്ട്.
പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് ഇന്ന് തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സിഎസ് പുട്ടരാജു പറഞ്ഞിരുന്നു. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രജ്വൽ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ മൂവായിരത്തിലധികം വീഡിയോകൾ ഏപ്രിൽ ഇരുപത്തിയെട്ടിനാണ് പുറത്തുവരുന്നത്. ഹാസനിൽ എൻ ഡി എ സ്ഥാനാർഥി കൂടിയായ പ്രജ്വലിനെതിരെയുള്ള പരാതികൾ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്