മുരിങ്ങൂർ: ഒരാഴ്ച മുൻപു ടാറിങ് നടത്തിയ ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു നശിച്ചു. ഞായർ രാവിലെ ഏഴോടെ മുരിങ്ങൂരിനും കോട്ടമുറിക്കും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപമാണു മണ്ണിടിച്ചിലുണ്ടായത്.
ഈ സമയത്ത് വാഹനങ്ങൾ കുഴിയിലേക്കു മറിയാതിരുന്നതു മൂലം വൻ ദുരന്തം ഒഴിവായി.
ഗതാഗതക്രമീകരണം ഏർപെടുത്തിയതോടെ വീതി കുറഞ്ഞ സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് ഈ വഴിയായിരുന്നു ആശ്രയം.
അടിപ്പാത അനുബന്ധ റോഡ് നിർമാണത്തിനായി ദേശീയപാത 8 അടിയോളം കുഴിച്ചിരുന്നു. ഇതിനോടു ചേർന്ന ഭാഗമാണ് ഇടിഞ്ഞു കുഴിച്ച ഭാഗത്തേക്കു വീണത്. ആഴത്തിൽ കുഴിയെടുത്തതോടെ മഴവെള്ളം കുഴിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇതു നീക്കം ചെയ്യാതിരുന്നതും റോഡ് ഇടിയാൻ കാരണമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
