ലൗ ജിഹാദ് ആരോപണങ്ങളിൽ ഉറച്ച് ആർ ശ്രീലേഖ; വിവാദം തുടരുന്നു

APRIL 5, 2026, 2:46 AM

തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണങ്ങളിൽ തന്റെ നിലപാട് ആവർത്തിച്ച് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയായ ആർ ശ്രീലേഖ രംഗത്ത്.

ലൗ ജിഹാദുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളുള്ള കേസുകൾ ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. താൻ ഡിജിപിയായിരുന്ന കാലത്ത് നിമിഷ ഫാത്തിമയുടെ സംഭവം ഉണ്ടായിരുന്നുവെന്നും, ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് മതപരിവർത്തനം നടക്കുന്നതെന്നും അവർ ആരോപിച്ചു.

വിവാഹത്തിന് ശേഷം സ്ത്രീകളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് ലൗ ജിഹാദ് എന്നതും ശ്രീലേഖ കൂട്ടിച്ചേർത്തു. ഈ വിഷയത്തെ പലർക്കും ഇഷ്ടമല്ലെങ്കിലും, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയതെന്ന് അവർ വിശദീകരിച്ചു.

vachakam
vachakam
vachakam

ലൗ ജിഹാദ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കേണ്ടതില്ലെന്നും, താൻ അതിനെ പ്രത്യേകമായി പ്രചാരണ വിഷയമാക്കിയിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.

ഏപ്രിൽ മൂന്നിന് നടത്തിയ പ്രസംഗത്തിലാണ് ഈ വിവാദം ഉയർന്നത്. കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നുവെന്നും, അതുകൊണ്ടാണ് സ്ത്രീസുരക്ഷ കുറയുന്നതെന്നും അവർ ആരോപിച്ചിരുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്കുതന്നെ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും, രാഷ്ട്രീയ പിന്തുണയില്ലാതെ ഉയർന്ന ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ശ്രീലേഖ വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam