ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കൗമാര സംഘത്തെ രണ്ടേ കാൽ മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്.
ചോദ്യം ചെയ്യലിൻറെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോർട്ട് ഈ മാസം 31ന് കോടതി വീണ്ടും പരിഗണിക്കും. തുടർന്നാകും കസ്റ്റഡിയിൽ വേണമെന്ന പൊലീസിൻറെ ആവശ്യത്തിൽ തീരുമാനം.
മൂന്നു പേരെയും ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിൻറെ ആവശ്യം.
എന്നാൽ, ലീഗൽ കം പ്രബേഷണറി ഓഫീസറുടെ സാന്നിധ്യത്തിൽ സംരക്ഷണ കേന്ദ്രത്തിൽ വച്ച് രണ്ടേ കാൽ മണിക്കൂർ വിവര ശേഖരണം നടത്തി റിപ്പോർട്ട് നൽകാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ മൂവരെയും ചോദ്യം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
