തിരുവനന്തപുരം: വിദ്യാർത്ഥിയായ നിതിന്റെ മരണത്തിൽ ലോൺ ആപ്പിന്റെ ഭീഷണി കാരണമല്ലെന്ന് വ്യക്തമാക്കി സഹോദരി നിഖിത രംഗത്ത്. ലോൺ ആപ്പിനെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും പണം തിരിച്ചടച്ചതായും അവർ വ്യക്തമാക്കി. റഫറൻസായി നൽകിയ നമ്പറുകൾ കുടുംബാംഗങ്ങളുടേതാണെന്നും, മറ്റ് ആരുടെയും നമ്പർ നൽകിയിട്ടില്ലെന്നും നിഖിത പറഞ്ഞു.
കോളജിൽ എന്തോ സംഭവിച്ചതാണ് മരണത്തിന് പിന്നിലെന്ന് നികിത ആരോപിച്ചു. നിതിൻ അതീവ ദേഷ്യത്തോടെ ഓഫീസിലേക്ക് പോകുന്നത് പലരും കണ്ടതായി സഹപാഠികൾ പറഞ്ഞതായും, ലോൺ ആപ്പിന്റെ പേരിൽ സംഭവം ചുരുക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ലെന്നും നിഖിത വ്യക്തമാക്കി.
ആവശ്യമായാൽ നിയമപരമായി അവസാനം വരെ പോരാടുമെന്നും, നിതിന് നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം എന്നും അവർ വ്യക്തമാക്കി. ആപ്പ് ലോണുമായി ബന്ധപ്പെട്ട ആരോപണങ്ങളെതിരെ തനിക്കു തെളിവുകൾ ഉണ്ടെന്നും, അധ്യാപികയുടെ നമ്പർ റഫറൻസായി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. അത് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഹാക്കിംഗായിരിക്കാമെന്നും അവൾ സംശയം പ്രകടിപ്പിച്ചു.
കോളജിലെ ചില അധ്യാപകരുടെ മാനസിക പീഡനമാണ് സംഭവത്തിന് പിന്നിലെന്നും നിഖിത ആരോപിച്ചു. പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും സമീപനങ്ങളും നിതിനെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ നിലപാട്.
മൂന്ന് മാസത്തോളം ഒറ്റയ്ക്ക് സിക്ക് റൂമിൽ കഴിയേണ്ടി വന്നിട്ടും ധൈര്യമായി നിന്നിരുന്ന നിതിൻ ചെറിയ കാരണങ്ങൾക്ക് ആത്മഹത്യ ചെയ്യില്ലെന്നും, സംഭവത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
