തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്.
ജില്ലാ കളക്ടർ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഒറ്റരാത്രികൊണ്ട് നഗരം ശുചീകരിച്ചെന്നും 811 ടണ്‍ മാലിന്യം നീക്കം ചെയ്തെന്നുമായിരുന്നു നഗരസഭയുടെ വാദം.
എന്നാൽ മൂന്ന് ദിവസം എടുത്താണ് മാലിന്യ നീക്കം പൂർത്തിയായത്. ക്ഷേത്ര പരിസരത്തെ ചില ഭാഗങ്ങളിൽ മാലിന്യവും ചൂടുകല്ലും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.
ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മാലിന്യം നീക്കം ചെയ്യേണ്ടത് ട്രസ്റ്റ് എന്നാണ് കോർപ്പറേഷൻ വാദമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാരവാനില്‍ സിസിടിവിയില്ല; പുറത്തുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു പ്രത്യേക അന്വേഷണ സംഘം; രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന നടനെ
രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐസിസി അംഗമായിരുന്ന അഭിഭാഷകൻ
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം; വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ്
പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി