കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വികസന വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിടത്ത് ഒരു ജനപ്രതിനിധിയുടെ വ്യക്തിത്വത്തെയും ശരീര സൗന്ദര്യത്തെയും ലക്ഷ്യമിട്ട് വിമർശിക്കുന്നത് രാഷ്ട്രീയത്തിന്റെ താഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് യു. പ്രതിഭക്കെതിരായ ആക്രമണമെന്നതിലുപരി പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ മുഴുവൻ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന യുഡിഎഫ് നേതാക്കൾ, സ്വന്തം മുന്നണിയിലെ ഇത്തരം പരാമർശങ്ങൾക്കെതിരെ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കായംകുളത്ത് നടന്ന വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ചെറുക്കാൻ കഴിയാത്തതിനാലാണ് ഇത്തരം വിവാദ പരാമർശങ്ങൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ അവഹേളിക്കുന്ന സമീപനം സമൂഹം അംഗീകരിക്കില്ലെന്നും, സ്ത്രീകളുടെ മാന്യത സംരക്ഷിക്കുന്ന നിലപാടിനൊപ്പമാകും ജനങ്ങൾ നിൽക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
