കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മുസ്ലിം ലീഗ് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ ഉയരുന്നതായി റിപ്പോർട്ട്. മുതിർന്ന നേതാവും നിലവിലെ നിയമസഭാ കക്ഷി നേതാവുമായ എം. കെ. മുനീർ ഇത്തവണ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായിരിക്കുന്നത്. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിയ്ക്കൊപ്പം അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെയും കേന്ദ്രീകരിച്ചാണ് ഈ സൈബർ പ്രചാരണം നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ ലീഗ് പ്രവർത്തകരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീർ അനുകൂലികളുടെ ആരോപണം. മുനീറിനെ ബോധപൂർവ്വം മത്സരരംഗത്തിൽ നിന്ന് മാറ്റിനിർത്താനുള്ള ശ്രമമാണിതെന്നും അവർ പറയുന്നു. പാർട്ടിയിൽ യുവജനങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഇതിനിടെ, മുനീറിനെ മത്സരരംഗത്ത് നിന്ന് പിന്മാറ്റാൻ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി ചില സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ മുനീർ മത്സരിക്കാതിരുന്നത് മലബാർ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് മറ്റൊരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
