കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല രോഗ വ്യാപനത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. നിലവിൽ 51 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രോഗവ്യാപനം നിയന്ത്രിക്കാൻ പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ, ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളും തുടരുകയാണ്. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തുപക്ഷികളെ കൊന്നൊടുക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
