കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ കോളേജ് മാനേജ്‌മെൻ്റിൻ്റെ വിവരങ്ങളടങ്ങിയ വെബ്സൈറ്റും അപ്രത്യക്ഷമായി.
നിതിൻ രാജിൻ്റെ മരണ ശേഷവും അഞ്ച് വർഷത്തോളം ഇതേ കോളേജിൽ പഠിക്കുന്നവർക്ക് പോലും മാനേജ്‌മെൻ്റ് ആരാണെന്ന് അറിയില്ല.
നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ കോളേജിൻ്റെ വെബ്സൈറ്റ് അപ്രത്യക്ഷമായതും ദുരൂഹതകളിലേക്കാണ് വിരൽചൂണ്ടുന്നത്.
നിലവിൽ ആർക്കും സമീപിക്കാൻ പറ്റാത്ത ദുരൂഹ കേന്ദ്രമാണ് ഈ സ്ഥാപനത്തിൻ്റെ ഉടമകൾ. ഭൂമി തട്ടിപ്പ്, കോഴ ആരോപണം തുടങ്ങി മാനേജ്‌മെൻ്റിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി സംഭവങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
അഞ്ചരക്കണ്ടി ക്യാംപസ് വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമല്ല. കോളേജ് നിലനിൽക്കുന്ന ഭൂമി മുതൽ മെഡിക്കൽ കൗൺസിൽ പരിശോധന മറികടക്കാൻ ആളുകളെ രോഗികളെന്ന വ്യാജേന എത്തിച്ചതും ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണം വരെ വിവാദങ്ങൾ എത്തിനിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുംഭമേള വൈറല്‍ താരത്തെ കണ്ടെത്തിയില്ല; പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന
കോൺഗ്രസിന്റെ ഭവന പദ്ധതി അനിശ്ചിതത്വത്തിൽ, വ്യാപക പ്രതിഷേധം
മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി: ഹൈക്കമാൻഡ് ഇടപെടുന്നു; നേതാക്കൾക്ക് കർശന നിർദ്ദേശം
ചികിത്സ കിട്ടാതെ KSEB താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്