തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജമായി രേഖയുണ്ടാക്കി അത് സ്വന്തമാക്കിയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രത്തിലൂടെ വ്യക്തമായ സഹാചര്യത്തിൽ ഈ അഴിമതിപ്പണം ഏത് ഗണത്തിൽ സിപിഎം ഉൾപ്പെടുത്തുമെന്ന് മാത്യൂ കുഴൽനാടൻ എംഎൽ.എ. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
മാസപ്പടി ആരോപണം ഉയർന്നത് മുതൽ സിപിഎം അതിനെ ന്യായീകരിക്കുകയാണ്. രണ്ട് കമ്പനികൾ നടത്തിയ സുതാര്യമായ ഇടപാടാണെന്നും അതിന് അവർ നികുതി അടച്ചിട്ടുണ്ടെന്നുള്ള വാദഗതികളാണ് സിപിഎം നിരത്തിയത്. ഈ ആരോപണം ഉയർന്നിട്ട് ഇതുവരെ അതിന് വ്യക്തമായ മറുപടി നൽകാൻ വീണാ വിജയൻ തയ്യാറായിട്ടില്ല. സിപിഎം പി.ബി മുതൽ ലോക്കൽ സെക്രട്ടറിവരെ ന്യായീകരണവുമായി രംഗത്തെത്തി. വായ്പയായി ലഭിച്ച തുക വകമാറ്റിയതിനെ കുറിച്ച് സിപിഎം നേതൃത്വത്തിന് എന്താണ് പറയാനുള്ളത്? എസ്എഫ് ഐഒ കുറ്റപത്രത്തിൽ വീണാ വിജയൻ ക്രമക്കേട് കാട്ടിയെന്ന് പറയുന്നുണ്ട്.
എംപവർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റിൽ നിന്ന് വീണയ്ക്ക് പണം നൽകിയെന്ന് കടലാസിൽ കുറിക്കുകയും പിന്നേട് അത് തിരികെ നൽകിയെന്ന് കടലാസ് രേഖയുണ്ടാക്കുകയും ചെയ്തു. എന്നാൽ അങ്ങനെയൊരു പണം നൽകിയതല്ലാതെ തിരികെ നൽകിയില്ലെന്ന് എസ്എഫ് ഐഒ കണ്ടെത്തി. ഈ ഇടപാട് ഏത് കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. ചുരുങ്ങിയ പക്ഷം അത് അഴിമതിപ്പണമാണെന്ന്് സിപിഎം അംഗീകരിക്കേണ്ടി വരും.
എസ്എഫ് ഐ ഒ കുറ്റപത്രപ്രകാരം സിഎംആർഎൽ കമ്പനിയിൽ നിന്ന് കോടിക്കണക്കിന് അനധികൃത കള്ളപ്പണം വെളുപ്പിക്കുന്നതിന് അക്കൗണ്ടിൽ വാങ്ങി അത് ഉപയോഗിച്ച് കൊണ്ടുരിക്കുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ.തുക തിരിച്ചടച്ചെന്ന് കടലാസു രേഖയുണ്ടാക്കിയത് ബോധ്യമായ സാഹചര്യത്തിൽ വീണാ വിജയന് ലഭിച്ചത്
അഴിമതിപ്പണമാണെന്ന കാര്യം ഈ ഘട്ടത്തിലെങ്കിലും സിപിഎം അംഗീകരിക്കുമോയെന്നും മാത്യൂകുഴൽ നാടൻ ചോദിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്