കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റിപ്പോർട്ട്. ലൈംഗികാതിക്രമം നടന്നതായി കരുതുന്ന കാരവാനില്‍ പൊലീസ് പരിശോധന നടത്തി.
കാരവാനിനുള്ളില്‍ സിസിടിവി ഇല്ലാത്തതിനാല്‍, പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സിനിമ ചിത്രീകരണത്തിനായി പ്രൊഡക്ഷന്‍ ടീം വാടകയ്ക്ക് എടുത്ത കാരവാനാണ് ഇതെന്ന് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് അറസ്റ്റിലാകുന്നതിന് മുമ്പ് യാത്ര ചെയ്ത വാഹനത്തിന്റെ ഉടമ, നടന്‍ ബോബി കുര്യന്‍, സഹസംവിധായകന്‍, മറ്റ് സഹായികള്‍ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ ഉദയംപേരൂര്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. രണ്ട് വനിതാ എസ്‌ഐമാരും സംഘത്തിലുണ്ട്. ജനുവരി 30ന് ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവനടിയുടെ പരാതി.
സംഭവത്തിന് ശേഷം നടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നതായി ലൊക്കേഷനിലുണ്ടായിരുന്നവര്‍ കണ്ടതായി പൊലീസ് വ്യക്തമാക്കി. സാക്ഷികളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമാകുന്നത്. ഇപ്പോൾ എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. മുമ്പും സമാന കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അവധിയായതിനാൽ ജ്യൂസ് കടയിൽ സഹായത്തിനെത്തി; മലപ്പുറത്ത് ഷോക്കേറ്റ 15കാരന് ദാരുണാന്ത്യം
എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് വോട്ട് ചോദിക്കുന്നത്: എ കെ ബാലന്
ലേക്ഷോര് ആശുപത്രിയില്‍ വീണ്ടും വിവാഹം: ചികിത്സയിലായ വധുവിന് താലിചാര്‍ത്തി വരന്
കാരവാനില്‍ സിസിടിവിയില്ല; പുറത്തുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു പ്രത്യേക അന്വേഷണ സംഘം; രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന നടനെ