കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റിപ്പോർട്ട്. ലൈംഗികാതിക്രമം നടന്നതായി കരുതുന്ന കാരവാനില്‍ പൊലീസ് പരിശോധന നടത്തി.
കാരവാനിനുള്ളില്‍ സിസിടിവി ഇല്ലാത്തതിനാല്‍, പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സിനിമ ചിത്രീകരണത്തിനായി പ്രൊഡക്ഷന്‍ ടീം വാടകയ്ക്ക് എടുത്ത കാരവാനാണ് ഇതെന്ന് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് അറസ്റ്റിലാകുന്നതിന് മുമ്പ് യാത്ര ചെയ്ത വാഹനത്തിന്റെ ഉടമ, നടന്‍ ബോബി കുര്യന്‍, സഹസംവിധായകന്‍, മറ്റ് സഹായികള്‍ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ ഉദയംപേരൂര്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. രണ്ട് വനിതാ എസ്‌ഐമാരും സംഘത്തിലുണ്ട്. ജനുവരി 30ന് ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവനടിയുടെ പരാതി.
സംഭവത്തിന് ശേഷം നടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നതായി ലൊക്കേഷനിലുണ്ടായിരുന്നവര്‍ കണ്ടതായി പൊലീസ് വ്യക്തമാക്കി. സാക്ഷികളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമാകുന്നത്. ഇപ്പോൾ എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. മുമ്പും സമാന കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോഴിക്കോട് വിവാഹിതയായ യുവതിയും നാട്ടുകാരനായ യുവാവും തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു പോലീസ്
കുംഭമേള വൈറൽ വിവാഹ വിവാദം: ഫർമാനെതിരെ കേസ് എടുക്കാൻ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ന്റെ
മഞ്ചേശ്വരം അവലോകന യോഗത്തിൽ ബിജെപി സ്ഥാനാര്‍ഥി എം.എൽ. അശ്വിനിക്ക് രൂക്ഷ വിമർശനം
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി