കായംകുളം എംഎൽഎ യു. പ്രതിഭയെ കുറിച്ച് നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. താൻ സ്ത്രീ വിരുദ്ധമായി സംസാരിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം പൂർണമായി കേട്ടാൽ അത്തരമൊരു ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്തെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയാണ് ചില ഭാഗങ്ങൾ മാത്രം തിരിച്ച് എടുത്ത് തെറ്റായി പ്രചരിപ്പിച്ചതാണെന്നും ഇർഷാദ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഒരിക്കലും ബോധപൂർവ്വം സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയല്ലെന്നും, തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാകാറുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ വിഷയവും ഉയർന്നതെന്ന് ഇർഷാദ് വിലയിരുത്തി.
അതേസമയം, കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യു. പ്രതിഭയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനൊപ്പം വ്യക്തിപരമായ രീതിയിലുള്ള പരാമർശങ്ങളും ഉണ്ടായതിനെ തുടർന്നാണ് വിവാദം ശക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
