കറാച്ചി: കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കുടുംബത്തിലെ 13 പേരെ ഭക്ഷണത്തില്‍ വിഷം കലർത്തി കൊലപ്പെടുത്തി യുവതി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈബത് ഖാൻ ബ്രോഹി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ആഗസ്റ്റ് 19നായിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കഴിച്ച ശേഷം അവശരായ കുടുംബാംഗങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എല്ലാവരും മരിക്കുകയായിരുന്നു.
അതേസമയം വിഷം കലർന്ന ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൊട്ടിയില്‍ വിഷം കലർത്തിയതായി കണ്ടെത്തിയത്. വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ യുവതി കാമുകനുമായി ഗൂഢാലോചന നടത്തിയാണ് കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്