ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് യാത്രക്കാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി റെയില്‍വേ ബോര്‍ഡ്. ഇതുസംബന്ധിച്ച് 17 സോണുകള്‍ക്കും റെയില്‍വേ നിര്‍ദേശം നല്‍കി.
റെയില്‍വേ സ്റ്റേഷനുകളിലെ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും യാത്രക്കാര്‍ക്ക് സര്‍വീസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല റെയില്‍വേ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ജീവനക്കാരായിരിക്കും ഉത്തരവാദികളെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.
ടിക്കറ്റ് നില, ഓടുന്ന സമയം, കോച്ചുകളുടെ ക്രമം എന്നിവസംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് കൃത്യമായി ലഭ്യമാക്കണം. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സംവിധാനവുമായി ബന്ധിപ്പിക്കണം. റെയില്‍വേ സ്റ്റേഷനുകളിലെ വിവര കേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണം. പഴയ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കണമെന്നും നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്