അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്ങും സമർപ്പിച്ച ഹർജി തള്ളി ഗുജറാത്ത് ഹൈകോടതി.
കേസില്‍ ഹാജരാകണമെന്ന് നിർദേശിച്ച് മജിസ്ട്രേറ്റ് കോടതി അയച്ച സമൻസിനെതിരെയാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ കെജ്രിവാള്‍ വാർത്താസമ്മേളനത്തില്‍ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ച് നടത്തിയ പരാമർശം അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർവകലാശാലയാണ് പരാതി നല്‍കിയത്. സഞ്ജയ് സിങ്ങും സമാനമായ പരാമർശനം നടത്തിയിരുന്നു. ഈ ഹർജി ആണ് കോടതി തള്ളിയത്
നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനങ്ങളിലും സമൂഹമാധ്യമങ്ങളിലും നടത്തിയ കമന്‍റുകള്‍ സർവകലാശാലയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല കെജ്രിവാളിനെതിരെ അപകീർത്തിക്കേസ് ഫയല്‍ ചെയ്തത്. എന്നാൽ അപകീർത്തിക്കേസില്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമർപ്പിച്ച ഹർജി കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് കോടതി തള്ളിയിരുന്നു. സർക്കാറിന്‍റെ മുൻകൂർ അനുമതിയില്ലാതെ തന്നെ വിചാരണചെയ്യാൻ പാടില്ലെന്നായിരുന്നു കെജ്രിവാളിന്‍റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്