ബെംഗളൂരു: ഭർത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കിയതായി റിപ്പോർട്ട്. ബെംഗളൂരുവിലാണ് സംഭവം ഉണ്ടായത്. ഹോളൽകെരെ സ്വദേശി രഞ്ജിത വി (24) ആണ് മരിച്ചത്. ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഒന്നരക്കോടി രൂപയുടെ കടബാധ്യതയാണ് സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് ഉണ്ടാക്കിയത്.
മാർച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് ദർശൻ ബാലു ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് നടത്തിയിരുന്നു എന്നും ഇതോടെ കോടികളുടെ കടബാധ്യതയുണ്ടായി എന്നും കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ കടക്കാർ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും ആണ് കുറിപ്പിൽ രഞ്ജിത പറയുന്നത്.
താനും ഭർത്താവും നേരിട്ട പീഡനത്തെക്കുറിച്ച് യുവതി കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഇവരുടെ ഭീഷണിയിലും പീഡനത്തിലും മനംനൊന്താണ് ആത്മഹത്യ ചെയ്തത് എന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ പിതാവിന്റെ പരാതിയിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രയേൽ-ഇറാൻ യുദ്ധവും സൂപ്പർ എൽ നിനോയും വില്ലനാകുന്നു; ആർബിഐ റിപ്പോ നിരക്കിൽ മാറ്റം
ബാരാമതിയിൽ പവാർ കുടുംബത്തിന് 'ചെക്ക്' വെച്ച് കോൺഗ്രസ്; സുനേത്ര പവാറിന് തിരിച്ചടി
ഖലിസ്ഥാൻ ഭീകരരുടെ 'ചാവേറുകളായി' പഞ്ചാബ് ഗ്യാങ്സ്റ്ററുകൾ; ഉത്തരേന്ത്യയിൽ വൻ ആക്രമണത്തിന് പദ്ധതി; അതീവ
ഗ്രീൻവിച്ചിന് പകരം ഉജ്ജയിനി; ലോകത്തിന്റെ സമയം ഇനി ഇന്ത്യ നിശ്ചയിക്കുമോ? എന്താണ് 'മഹാകാൽ