ന്യൂഡെല്‍ഹി: രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡെല്‍ഹി തീസ് ഹസാരി കോടതി ജൂലൈ 16 വരെ നീട്ടി.
മെയ് 13 ന് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് തന്നെ ആക്രമിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാള്‍ ആരോപിച്ചതിന് ശേഷം മെയ് 18 നാണ് കുമാര്‍ അറസ്റ്റിലായിരുന്നത്.
മെയ് 27 ന് അദ്ദേഹത്തിന്റെ ആദ്യ ജാമ്യാപേക്ഷ ഒരു സിറ്റി കോടതി തള്ളിക്കളഞ്ഞു. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ മലിവാളിന്റെ ഭാഗത്തുനിന്ന് മുന്‍കൂര്‍ ആലോചന ഉണ്ടായിട്ടില്ലെന്നും അവരുടെ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ബിഭവ് കുമാര്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി ജൂണ്‍ 7 ന് ഡല്‍ഹി തീസ് ഹസാരി കോടതിയും അദ്ദേഹത്തിന് ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ചു.
കേസില്‍ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബിഭവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡെല്‍ഹി ഹൈക്കോടതി ജൂലൈ ഒന്നിന് ഡല്‍ഹി പോലീസിന്റെ നിലപാട് തേടിയിരുന്നു.
തന്റെ അറസ്റ്റ് നിയമവിരുദ്ധവും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 41 എയുടെ (പോലീസ് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ്) വകുപ്പുകളുടെ ലംഘനവും നിയമ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്ന് കുമാര്‍ തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്