ന്യൂഡെല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജമ്മു കശ്മീരിന്റെ ഒരു ഭാഗം തെറ്റായി ചിത്രീകരിച്ച ഇന്ത്യയുടെ ഭൂപടം ഇസ്രായേല്‍ നീക്കം ചെയ്തു. രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് കശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തി കാണിച്ചത്. മാപ്പ് മാറ്റിയെന്നും വെബ്സൈറ്റ് എഡിറ്ററുടെ പിഴവായിരുന്നു ഇതെന്നും ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ പറഞ്ഞു.
സാമൂഹ്യമാധ്യമമായ എക്സിലെ ഒരു ഉപയോക്താവാണ് ഈ പ്രശ്‌നം ആദ്യം ചൂണ്ടിക്കാണിച്ചത്. 'ഇന്ത്യ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു. എന്നാല്‍ ഇസ്രായേല്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നുണ്ടോ?
ന്നെ ചോദ്യവുമായി ഈ മാപ്പ് ഉപയോക്താവ് പങ്കുവെച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു.
'വെബ്സൈറ്റ് എഡിറ്ററുടെ തെറ്റ്. ശ്രദ്ധിച്ചതിന് നന്ദി. നീക്കം ചെയ്തു,' ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് റൂവന്‍ അസര്‍ പറഞ്ഞു.
ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും അഖണ്ഡവുമായ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്