ഹാഥ്‌റസ്: ഹാഥ്‌റസ് ദുരന്തത്തിലെ മുഖ്യപ്രതി ദേവപ്രകാശ് മധുക്കറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആള്‍ ദൈവം ഭോലെ ബാബയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ദുരന്ത ഭൂമി ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്നലെ സന്ദര്‍ശിച്ചു.
സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ദേവപ്രകാശ് മധുക്കറിനെ കഴിഞ്ഞ ദിവസമാണ് യുപി പൊലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. 80000 പേരെ പങ്കെടുപ്പിക്കേണ്ട പരിപാടിയില്‍ രണ്ടേകാല്‍ ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചു എന്നാണ് മധുക്കറിന് എതിരെ എഫ്.ഐ.ആറില്‍ പറയുന്നത്. പരിപാടിയുടെ സംഘാടകരായ രണ്ട് പേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
രാംപ്രകാശ് ഷാഖിയ, സഞ്ജു യാദവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. സഞ്ജു യാദവിനെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതുവരെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. എന്നാല്‍ ആള്‍ ദൈവം ഭോലേ ബാബ ഇപ്പോഴും ഒളിവിലാണ്. അപകടത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നും താന്‍ വേദി വിട്ടതിന് ശേഷം ആണ് അപകടം ഉണ്ടായതെന്നാണ് ബാബയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്