ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഇ.ഡി സമൻസ് അവഗണിച്ച കേസിൽ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. വിചാരണ കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് നടപടി.
മുൻകൂർ നോട്ടീസ് നൽകിയിട്ടും കെജ്‌രിവാൾ ഹാജരായില്ലെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിന്റെ അടുത്ത വാദം ഏപ്രിൽ 29ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.
സമൻസ് ലഭിച്ചിട്ടും കെജ്‌രിവാൾ മനപ്പൂർവം ഹാജരാകാതിരിക്കുകയും അന്വേഷണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. 2023ൽ മൂന്ന് തവണ സമൻസ് നൽകിയിട്ടും അദ്ദേഹം ഹാജരായില്ലെന്നും, തുടർന്ന് 2024 ഫെബ്രുവരിയിലും മാർച്ചിലും ഇ.ഡി പരാതികൾ ഫയൽ ചെയ്തതായും വ്യക്തമാക്കി.
അതേസമയം, മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ, കെജ്‌രിവാളും മനീഷ് സിസോദിയയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
