ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.
മോഡേര്‍ഗാം ഗ്രാമത്തിലെ ആദ്യ ഓപ്പറേഷനില്‍ പാരാ കമാന്‍ഡോ വിഭാഗത്തിലെ ലാന്‍സ് നായിക് പ്രദീപ് നൈന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ നടന്ന രണ്ടാമത്തെ വെടിവെപ്പില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ഹവില്‍ദാര്‍ രാജ് കുമാറിനും ജീവന്‍ നഷ്ടപ്പെട്ടു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെ കുല്‍ഗാം ജില്ലയിലെ മോഡേര്‍ഗാം ഗ്രാമത്തിലാണ് ആദ്യ വെടിവയ്പ്പുണ്ടായത്. ഇവിടെ രണ്ടോ മൂന്നോ ഭീകരരെ അവരുടെ ഒളിത്താവളത്തില്‍ സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.
നാല് ഭീകരരുടെ മൃതദേഹങ്ങള്‍ ഡ്രോണുകളുപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്തി. വെടിവെപ്പ് തുടരുന്നതിനാല്‍ മൃതദേഹങ്ങളുടെ അടുത്തേക്കെത്താന്‍ സൈന്യത്തിനായിട്ടില്ല.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, കുല്‍ഗാം ജില്ലയിലെ ഫ്രിസല്‍ ചിന്നിഗാം ഗ്രാമത്തില്‍ മറ്റൊരു വെടിവയ്പ്പുണ്ടായി. പ്രദേശത്ത് ലഷ്‌കര്‍ തീവ്രവാദികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന അതിവേഗം നടപടി സ്വീകരിച്ചത്.
സുരക്ഷാ സേന ഗ്രാമത്തിലെത്തിയ ഉടന്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ടിടത്തും ശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ തുടരുമെന്ന് ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിച്ച കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വി കെ ബിര്‍ദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്