മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഒരു മാസത്തിനിടെ 21 ശിശുമരണം. കഴിഞ്ഞ ഡിസംബറിൽ 24 മണിക്കൂറിനകം 18 പേർ മരിച്ച താനെ ജില്ലയിലെ കൽവയിലുള്ള ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെയാണ് 21 നവജാത ശിശുക്കൾ മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം. ആശുപത്രി ഡീൻ ഡോ. രാകേഷ് ബാരൊട് ഇക്കാര്യം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്നും അവസാന നിമിഷം വിദഗ്ധ ചികിത്സക്കെത്തിച്ച ശിശുക്കളാണ് മരിച്ചതെന്നും ജനിച്ച ഉടൻ ചികിത്സ നിർണായകമായ ഘട്ടത്തിൽ അവരെ ആശുപത്രിയിൽ എത്തിച്ചിരുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മതിയായ സൗകര്യമില്ല എന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു ഘടകം. കൽവയിലെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐ.സി.യുവിൽ 35 ബെഡുകളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്