കൊച്ചി: അന്താരാഷ്ട്ര വനിതാ മാസത്തിൽ കേരളത്തിലെ വനിതകളിലുള്ള അമിത വണ്ണം ഗണ്യമായ തലത്തിൽ ആരോഗ്യ ആശങ്കകൾ ഉയർത്തുകയാണ്. 2023ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകൾ അമിതഭാരം ഉള്ളവരാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ ശരാശരിയിലും ഏറെ ഉയർന്ന നിലയിൽ കേരളത്തിലെ സ്ത്രീകളിൽ 65.4 ശതമാനം പേരിലും അടിവയറിലെ അമിത വണ്ണം അനുഭവപ്പെടുന്നു.
അമിത വണ്ണം എന്നത് സൗന്ദര്യപരമായതോ ജീവിത ശൈലീ വിഷയമായി തള്ളിക്കളയാറുൺ്. മാരകമായതും ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവയുമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, ഫാറ്റി ലിവർ രോഗം തുടങ്ങിയവ അടക്കമുള്ള ഗൗരവമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഇതുമൂലമുണ്ടാകുന്നു. കുട്ടികളുണ്ടായതിനു ശേഷവും മറ്റും അമിത വണ്ണം മൂലമുള്ള സങ്കീർണതകൾ അനുഭവിക്കുന്നവർക്ക് ശരീര ഭാരം കുറക്കുന്നതിനുള്ള പരമ്പരാഗത മാർഗ്ഗങ്ങൾ പര്യാപ്തമാകില്ല.
പ്രധാനമായും സിസെക്ഷൻ പോലെ അടിവയറിലെ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള സ്ത്രീകൾക്ക് ഡാവിഞ്ചി പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള റോബോട്ടിക് അസിസ്റ്റഡ് സർജറി പ്രയോജനപ്രദമാണെന്ന് കൊച്ചി രാജഗിരി ആശുപത്രിയിലെ ബാരിയാട്രിക് സർജറി, ട്രോമ കെയർ, ജനറൽ സർജറി തുടങ്ങിയവയുടെ മേധാവിയുമായ ഡോ. രവി കാന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്