ബാഗ്ദാദിലെ എംബസിയില്‍ നിന്നും ചില ജീവനക്കാരെ പിൻവലിക്കാൻ തീരുമാനിച്ചു യുഎസ്. പ്രാദേശിക അസ്ഥിരതയുണ്ടാകാമെന്ന സാധ്യതയെ തുടർന്ന്, ആണ് അമേരിക്കൻ സർക്കാർ ബാഗ്ദാദിലെ എംബസിയിൽ നിന്നും അത്യാവശ്യക്കാരല്ലാത്ത ജീവനക്കാരെ പിൻവലിക്കാൻ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അതോടൊപ്പം, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ എംബസികളിലും ഇതിന് സമാനമായി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിട്ടുപോകാം എന്ന അനുമതിയും നൽകിയിട്ടുണ്ട്.
അതേസമയം അമേരിക്കൻ സൈന്യവും, മേഖലയിൽ തങ്ങുന്ന സൈനികരുടെ കുടുംബാംഗങ്ങൾക്ക് പുറത്തേക്കു പോകാനുള്ള അനുമതി നൽകി. ഇവയൊക്കെ പെട്ടെന്ന് സംഘർഷം ഉണ്ടായേക്കാമെന്ന ഭീഷണിയുടെ ഭാഗമായാണ് എന്നാണ് ലഭിക്കുന്ന വിവരം.
ഇറാനുമായി അമേരിക്ക നടത്തിവരുന്ന ആണവ ചര്‍ച്ചകള്‍ തടസപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് ഈ നീക്കങ്ങൾ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അമേരിക്ക ഇറാനുമായി കരാര്‍ ഉണ്ടാകുമെന്നതിൽ ഇപ്പോൾ പ്രതീക്ഷ കുറവാണെന്നും അറിയിച്ചിരുന്നു.
വൈറ്റ് ഹൗസ് വക്താവ് ആനാ കെല്ലി ഈ നീക്കങ്ങൾ സ്ഥിരീകരിച്ചു രംഗത്ത് എത്തി.“അമേരിക്കൻ ജീവനക്കാരുടെ സ്ഥിതി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കാലാകാലങ്ങളിൽ അവലോകനം ചെയ്യാറുണ്ട്, അതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം,” എന്നാണ് അവർ വ്യക്തമാക്കിയത്.
“അമേരിക്കയുമായി കരാറിന് ഞങ്ങൾ തയാറാണ്. പക്ഷേ, യുദ്ധമുണ്ടായാൽ, ഞങ്ങൾ അതിന് മറുപടി നൽകും” എന്നായിരുന്നു ഇറാന്റെ പ്രതിരോധമന്ത്രിയുടെ പ്രതികരണം. അതേസമയം, ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യങ്ങളും ഇറാനെതിരെ നടപടികൾ എടുക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കടൽമാർഗങ്ങളിൽ യാത്ര ചെയ്യുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്