കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച നടക്കുന്നത് വരെ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിർദ്ദേശിച്ചു.
‘ഈ കാലയളവ് യൂറോപ്പിനും ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കും റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ അവസരം നൽകും. വെടിനിർത്തലിനുള്ള നടപടിക്രമങ്ങൾ യോഗത്തിൽ ചർച്ച ചെയ്യാമെന്ന്’ സെലെൻസ്‌കി പറഞ്ഞു.
ഉക്രെയ്‌നും മറ്റ് വിദേശ രാജ്യങ്ങളും വെടിനിർത്തൽ നടപ്പിലാക്കണമെന്ന നിർദ്ദേശം റഷ്യ അംഗീകരിച്ചിട്ടില്ല. ഉക്രെയ്‌ൻ നിബന്ധനകൾ അംഗീകരിച്ചാൽ വെടിനിർത്തൽ നടപ്പിലാക്കാമെന്ന നിലപാടിലാണ് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾക്ക് ആയുധങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നതാണ് വെടിനിർത്തൽ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആരോപിക്കുന്നത്.
റഷ്യയിലെ പാലങ്ങൾ തകർന്നതിനെ തുടർന്ന് ഏഴ് പേർ കൊല്ലപ്പെടുകയും 115 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ അർത്ഥമെന്താണെന്നും പുടിൻ ചോദിച്ചു.
അതേസമയം, 7, 8 തീയതികളിൽ 500 യുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെയും കുട്ടികളെയും കൈമാറുന്നതിനായിരിക്കും പ്രധാന മുൻഗണനയെന്ന് ഉക്രെയ്ൻ പ്രതിരോധ മന്ത്രി റുസ്തം ഉമറോവ് പറഞ്ഞു.
ഉക്രെയ്ൻ, റഷ്യ, യുഎസ്, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി ഉന്നതതല യോഗം നടത്തുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പ്രഖ്യാപിച്ചതായും സെലെൻസ്‌കി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്