യുകെ സർക്കാർ 12 പുതിയ ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇത്തരം ജെറ്റുകളിൽ ആണവ ബോംബുകൾ ഘടിപ്പിക്കാൻ കഴിയും എന്നാണ് പുറത്തു വരുന്ന വിവരം. ഈ നീക്കത്തോടെ യുകെ, നാറ്റോയുടെ വ്യോമ ആണവ ദൗത്യത്തിലും പങ്കാളിയാകും.
ഡൗണിംഗ് സ്ട്രീറ്റ് (യുകെ പ്രധാനമന്ത്രിയുടെ ഓഫീസ്) ഈ തീരുമാനത്തെ "ഒരു തലമുറയിൽ യുകെയുടെ ആണവ നയത്തിന്റെ ഏറ്റവും വലിയ ശക്തിപ്പെടുത്തൽ" എന്നാണ് വിശേഷിപ്പിച്ചത്. പുതിയ F-35A യുദ്ധവിമാനങ്ങൾ സാധാരണ ആയുധങ്ങൾക്കൊപ്പം, അമേരിക്കൻ നിർമിതമായ ആണവ ബോംബുകൾ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ തീരുമാനം ഈ ആഴ്ച നെതർലൻഡ്സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുകെ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അമേരിക്ക, ജർമനി, ഇറ്റലി അടക്കമുള്ള ഏഴു രാജ്യങ്ങൾ ഇതിനകം തന്നെ ഈ ഇരട്ട ശേഷിയുള്ള യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ആണവ ആയുധങ്ങൾ ഉപയോഗിക്കാൻ നാറ്റോയുടെ ആണവ ആസൂത്രണ സംഘത്തിൻ്റെയും, അമേരിക്കൻ പ്രസിഡന്റിൻ്റെയും, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും അനുമതി ആവശ്യമാണ്.
എന്നാൽ യുകെ ഈ വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ചിലർ ആശങ്കയറിയിക്കുന്നുണ്ട്. കാരണം, യുദ്ധസാഹചര്യത്തിൽ ആണവ ബോംബുകൾ ഉപയോഗിക്കണമെങ്കിൽ, അതിന്റെ നിയന്ത്രണം ഇപ്പോഴും അമേരിക്കയുടെ കൈയിലായിരിക്കും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്