24 മണിക്കൂറിനിടെ 1400 ഉക്രെയ്ന്‍ സൈനികരെ വധിച്ചെന്ന് റഷ്യ; 3 വര്‍ഷത്തിനിടെ റഷ്യക്ക് 10 ലക്ഷം സൈനികരെ നഷ്ടപ്പെട്ടെന്ന് ഉക്രെയ്ന്‍

JUNE 3, 2025, 5:40 AM

മോസ്‌കോ: 24 മണിക്കൂറിനുള്ളില്‍ ഏകദേശം 1,400 ഉക്രെയ്ന്‍ സൈനികരെ കൊലപ്പെടുത്തിയതായി റഷ്യ അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്. 

റഷ്യയുടെ നോര്‍ത്ത് ബാറ്റില്‍ഗ്രൂപ്പ് മേഖലയില്‍ ഉക്രെയ്ന്‍ സൈന്യത്തിന് 245ലധികം സൈനികരെയും രണ്ട് ടാങ്കുകളും ഒരു കവചിത യുദ്ധ വാഹനവും നഷ്ടപ്പെട്ടു. 

ബാറ്റില്‍ഗ്രൂപ്പ് വെസ്റ്റിന്റെ പ്രദേശത്ത് 205ലധികം സൈനികരെയും രണ്ട് ടാങ്കുകളും മൂന്ന് കവചിത യുദ്ധ വാഹനങ്ങളും നഷ്ടപ്പെട്ടു. റഷ്യയുടെ ബാറ്റില്‍ഗ്രൂപ്പ് സൗത്തിന്റെ പ്രദേശത്ത് 275ലധികം ഉക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് കവചിത യുദ്ധ വാഹനങ്ങളും ഇവിടെ നഷ്ടപ്പെട്ടു.

vachakam
vachakam
vachakam

ബാറ്റില്‍ഗ്രൂപ്പ് സെന്ററില്‍, ഉക്രെയ്‌നിന് ഏകദേശം 475 സൈനികരെയും അഞ്ച് കവചിത യുദ്ധ വാഹനങ്ങളും, ബാറ്റില്‍ഗ്രൂപ്പ് ഈസ്റ്റില്‍ 150ലധികം സൈനികരെയും രണ്ട് കവചിത യുദ്ധ വാഹനങ്ങളും നഷ്ടപ്പെട്ടു. ഡിനെപ്രിയില്‍ 80ലധികം സൈനികരെയും നാല് പീരങ്കി തോക്കുകളും നഷ്ടപ്പെട്ടു.

ജൂണ്‍ 3 ന് ഉക്രെയ്‌നിന്റെ സായുധ സേന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്ക് ഏകദേശം ഒരു ദശലക്ഷം സൈനികരെ നഷ്ടപ്പെട്ടു. 

മൂന്ന് വര്‍ഷത്തിനിടെ 990,800 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും അതില്‍ 1,100 സൈനികര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടുവെന്നും ഉക്രെയ്ന്‍ അവകാശപ്പെട്ടു. 

vachakam
vachakam
vachakam

റഷ്യയ്ക്ക് 10,881 ടാങ്കുകളും 22,671 കവചിത യുദ്ധ വാഹനങ്ങളും 50,607 വാഹനങ്ങളും ഇന്ധന ടാങ്കുകളും 28,623 പീരങ്കി സംവിധാനങ്ങളും 1,402 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങളും 1,176 വ്യോമ പ്രതിരോധ സംവിധാനങ്ങളും 384 വിമാനങ്ങളും 336 ഹെലികോപ്റ്ററുകളും 38,748 ഡ്രോണുകളും 28 കപ്പലുകളും ബോട്ടുകളും, ഒരു അന്തര്‍വാഹിനിയും നഷ്ടപ്പെട്ടതായി ഉക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam