ഇസ്ലാമാബാദ്: ഇന്ത്യയുടെ ബ്രഹ്മോസ് പോലെയുള്ള സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതോടെ ജര്‍മനിയിലേക്ക് തിരിഞ്ഞ് പാകിസ്ഥാന്‍. ജര്‍മ്മന്‍ കമ്പനിയില്‍ നിന്ന് നൂതന വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ പാകിസ്ഥാന്‍ ശ്രമമാരംഭിച്ചു.
പാകിസ്ഥാന്റെ നിലവിലുള്ള ചൈനീസ് നിര്‍മ്മിത എച്ച്ക്യു16, എച്ച്ക്യു9 സിസ്റ്റങ്ങള്‍ ബ്രഹ്മോസിന് മുന്നില്‍ ഒന്നുമല്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിനിടെ തെളിയിക്കപ്പെട്ടിരുന്നു. ഇവയ്ക്ക് പകരമായാണ് ജര്‍മന്‍ കമ്പനിയായ ഡീല്‍ ഡിഫന്‍സിന്റെ ഐആര്‍ഐഎസ്-ടി-എല്‍എല്‍എം വാങ്ങാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നത്. ഈ സംവിധാനം ഇതിനകം ഉക്രെയ്ന്‍ സായുധ സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിന്യസിച്ചതിന് ശേഷം 60ലധികം ലക്ഷ്യങ്ങളെ ഐആര്‍ഐഎസ് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി കഴിഞ്ഞ മാസം ഉക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു.
സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ക്കെതിരെ ഐആര്‍ഐഎസ്-ടി-എല്‍എല്‍എമ്മിന് മികച്ച ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്മോസിന് സമാനമായ റഷ്യന്‍ മിസൈലായ പി800 ഒനിക്‌സ് മിസൈലുകള്‍ക്കെതിരെ ഇവ വളരെ വിജയകരമായിരുന്നുവെന്നാണ് അവകാശവാദം.
ഐആര്‍ഐഎസ്-ടി-എല്‍എല്‍എമ്മിന്റെ ഒരു പൂര്‍ണ്ണ യൂണിറ്റിന്റെ വില ഏകദേശം 200 മില്യണ്‍ ഡോളറാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പാകിസ്ഥാന്‍ കൂടുതല്‍ തുക ആയുധങ്ങള്‍ക്കായി ചെലവഴിക്കാനൊരുങ്ങുന്നത്. പ്രതിരോധ ബജറ്റില്‍ പാക് സര്‍ക്കാര്‍ 18% വരെ വര്‍ധന വരുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്