ഇസ്ലാമാബാദ്: നിരവധി പേര്‍ക്ക് ജീവന് നഷ്ടമായ ഏറ്റുമുട്ടലിന് പിന്നാലെ 48 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്താനും അഫ്ഗാനിസ്താനും. ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന് സൈനികര്‍ക്കും 15-ഓളം അഫ്ഗാന് പൗരന്മാര്ക്കും ജീവന് നഷ്ടമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.
ഇന്ത്യന്‍ സമയം വൈകുന്നേരം 6:30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. സങ്കീര്‍ണ്ണവും എന്നാല്‍, പരിഹരിക്കാവുന്നതുമായ പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുമെന്ന് പാകിസ്ഥാന് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്താന് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി പാകിസ്ഥാന് അവകാശപ്പെട്ടു. അതേസമയം വെടിനിര്‍ത്തലിനെക്കുറിച്ചോ ഏറ്റുമുട്ടല്‍ താത്കാലികമായി നിര്‍ത്താന്‍ ആരാണ് ആവശ്യപ്പെട്ടത് എന്നതിനെക്കുറിച്ചോ അഫ്ഗാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്
മധ്യേഷ്യയിലെ യുദ്ധം അവസാനിക്കണമോ? കടുത്ത നിബന്ധനകളുമായി ഇറാൻ; അമേരിക്കയ്ക്കും ഇസ്രായേലിനും പുതിയ വെല്ലുവിളി